..

-..-

Tuesday, July 05, 2011

Hybrot ..

ചില നേരങ്ങള്‍
കണ്ണാടിയിലുടെ ഞാനായി ഇറങ്ങിവരും
പകുതി മാത്രമായ എന്നെത്തേടി
കണ്ണിലെ ബ്ലാക്ക് ഹോളിലൂടെ
ഉള്ളിലേക്ക്..

Sunday, July 03, 2011

കോളറക്കാലം

ഈ മുറിവുകള്‍ ചിരിക്കട്ടെ
വാള്‍മുനയില്‍ തിളങ്ങട്ടെ
വാര്‍ന്നൊഴുകുന്നത് രക്തമല്ലന്ന് പറയാന്‍
ചെറുചെമ്പരത്തിച്ചുവപ്പെങ്കിലും തരണേ.

Saturday, July 02, 2011

11th ഡയമെന്‍ഷന്‍

തീര്‍ത്തും
വിജനവും വന്യവുമായ
ഒരിടത്തില്‍
എത്തിപ്പെടുന്നൊരു കണിക
മൌനമെന്ന പേരില്‍
പൊട്ടിച്ചിതറിയാല്‍,
കണ്ടെത്താനുള്ള
സാദ്ധ്യത
എത്രമാത്രം വേഗത്തില്‍
ചിതറണം

Tuesday, June 21, 2011

നട്ടുച്ചയാണ്

മങ്ങി മങ്ങി
കാഴ്ച്ചയുടെ താഴ്ച്ചയിലേക്ക്
കെട്ടു പൊട്ടുന്നു പട്ടം

Tuesday, June 14, 2011

വാതിലില്ലാത്ത മുറി

അടച്ചിരുന്നു മടുത്തു

     റ
        ങ്ങി നടന്നു
ചുമരും കൂടെപ്പോന്നു

Thursday, June 02, 2011

തറ പറ

സ്ലേറ്റും പുസ്തോമെടുത്ത്
മഴ നനഞ്ഞ് വെള്ളംതെറിപ്പിച്ച്
ഓടിയോടി
ഒന്നാം ക്ലാസിലെ
മണക്കുന്ന ഒന്നാം പാഠത്തിലിരുന്നു
തറയില്‍ പറയില്‍ പനയില്‍..
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.


Wednesday, June 01, 2011

ചൂണ്ട-വിരല്‍

എനിക്കായി നീട്ടിയ ഇര
ചൂണ്ടിയ നോട്ടത്തില്‍ കൊരുത്ത്
നിന്‍റെ ഇരയായി ഒരിറ്റു കടല്‍


Sunday, May 29, 2011

നിഴലേ

തിരിച്ചുപറയാന്‍ നിനക്കൊരു നല്ലവാക്കുപോലുമില്ല
നീളത്തില്‍ ചുരുങ്ങി ഞാന്‍ മാത്രം പറഞ്ഞിരിക്കുന്നു
നിഴലേ, നീയൊരു നിര്‍മ്മിതി മാത്രം

സൂര്യനുറങ്ങുന്ന തണുത്ത രാത്രിയില്‍
ആകാശക്കുന്നിലേയ്ക്ക്
നിലാവെനിക്കൊരു ഒറ്റയടിപ്പാതവെട്ടും
വായില്ലാക്കുന്നിലപ്പോള്‍ ഒരായിരം
വാക്കുകള്‍ മുളപൊട്ടും
തിരിഞ്ഞു നോക്കാതെ പെറുക്കിയെടുക്കട്ടെ
ഒന്ന്, രണ്ട്..

ഞാന്‍ പറഞ്ഞ സ്വപ്നകഥയിലെവിടെയോ
ഇലഞ്ഞികള്‍ പൂക്കുന്നുണ്ടാകും

Saturday, May 21, 2011

മാ

വാക്കുകള്‍ പെറ്റുപെരുകി
വീര്‍പ്പുമുട്ടി കാറ്റിലൊഴുകി
ഒച്ചയില്ലാത്ത നിമിഷങ്ങളെ
കേള്‍ക്കുന്നില്ലന്ന് മാത്രം
പറയരുത്


Monday, April 04, 2011

ബ്ലാക്ക്/വൈറ്റ്

നിറങ്ങളെല്ലാം ഉരുക്കിയൊരോര്‍മ്മ
വെള്ളി നൂലായ് തലയില്‍ കിളിര്‍ക്കുന്നു


Monday, March 21, 2011

ഉച്ചയുറക്കത്തിലെ ഉണര്‍ച്ച.









നിഴല്‍ പൊഴിയുന്ന ചുവട്ടില്‍ 
നനഞ്ഞു പൊട്ടിയ വള്ളിപ്പടര്‍പ്പിന്‍റെ മുറുക്കത്തെ 
കാറ്റില്‍ ചലിക്കാന്‍,ചിരിക്കാന്‍ ഞെരിയുന്ന 
കൊമ്പിന്‍റെ വീര്‍പ്പുമുട്ടലുകളെ 
ചൂട് ചായക്കോപ്പയിലമര്‍ന്ന  
ചുണ്ടിന്‍റെ വേദനയെ
ആരുമറിയാതെ പൊതിഞ്ഞെടുത്ത്,
വയല്‍ കടന്ന് മണ്‍വഴി കയറി വന്ന
വെയില്‍ കൊണ്ടു പോകുന്നു.

Tuesday, February 22, 2011

..Bat


തല കീഴായി തൂങ്ങി
ഇരുട്ട് പകലാക്കി
ഉറങ്ങുന്നുണ്ടൊരു
ചിറകടി ഒച്ച

Tuesday, February 15, 2011

അമ്പ്

പുഴ-മരം-കിളി-ഇല
ഉറുമ്പ് വേടനെന്ന
ഭാരം പേറി നടന്നകന്നു

--><--

Wednesday, January 12, 2011

രുചി

തൊടിയിലെ മൂവാണ്ടന്‍ മാവ്
പറങ്കി മാവ് എല്ലാം വെട്ടി
അച്ഛന്‍ മുഖം വെളുപ്പിച്ചു
റബ്ബറാ ഇനിയുള്ള കാലം,
ഉണ്ണാന്‍ കൈകഴുകുമ്പോള്‍
പറയുന്നെ കേട്ടു

പിറ്റേവര്‍ഷം കണ്ണിമാങ്ങാ
രുചിക്കാന്‍ അയലത്ത് പറമ്പില്‍ കയറി
കൊതി പിടിച്ചിട്ടു നിക്കണ്ടേ.

പിന്നെയതു കുറഞ്ഞു വന്നു
റബ്ബറായി ഒഫിഷ്യല്‍ മരം

വില കയറുമ്പോള്‍
സ്നേഹം കൂടി
അല്ലേലും റബ്ബറും ഒരു മരോല്ലിയോ

ഇപ്പോ
മരക്കവിത എഴുതുന്നതിലാ
രുചി.

----<>----