Thursday, April 18, 2019
Monday, December 10, 2018
Tuesday, September 18, 2018
നമ്മിലലിഞ്ഞ പായലുകൾ
നിഴൽവിരിച്ച കാടിനുള്ളിലെ
അരുവിയുടെ അരികിൽ
കുളിർജലമായി
നീയൊഴുകിയൊഴുകുന്നു
നേർത്ത് വീഴുന്ന സൂര്യനാൽ പൊട്ടിച്ചിരിക്കുന്നു..
അരുവി ആകാശമാകുന്നു..
നിശ്ശബ്ദമായിടത്തിൽ ഒഴുക്കിന്റെയൊച്ചയിൽ എന്നോട് മിണ്ടിയിരിക്കുന്നു.
ഞാൻ കേട്ടും..
ഒരിക്കലുമാവസാനിക്കാതെ
ഞാനൊരു പാറയായി
നിന്നിൽ..നിന്നിൽ
നനഞ്ഞലിഞ്ഞ്..
അലിഞ്ഞ്
എന്നും..
Monday, June 25, 2018
Tuesday, April 18, 2017
Monday, March 21, 2016
ഉള്ളിലേക്കു മാത്രം വളരുന്ന വേരുകൾ
തോറ്റ മരമേ
കൊടും വേനലിന്റെ അങ്ങേ തലപ്പത്ത്
കണ്ണീരിലയായി
ഒരു പച്ചപ്പ്
Thursday, March 29, 2012
നാട്ടുവഴിയിലെ മോണിങ്ങ് വോക്ക്
കരിയിലയനക്കങ്ങളില്ലാത്ത
വേനല്‍പുലരിയിലെ
ചെറുതണുപ്പില്‍
ഒറ്റയടിപ്പാത
പാതിമാഞ്ഞ കാലടിപ്പാടുകളില്‍
ചിതറി വീണ പാലപ്പൂക്കള്‍
നക്ഷത്രങ്ങളില്ലാത്ത മാനത്തേക്ക്
ഒരു ചുവന്ന ബിന്ദുവായ്
എത്തിപ്പെടുന്നു
ഈ ദൂരം
Tuesday, July 05, 2011
Hybrot ..
കണ്ണാടിയിലുടെ ഞാനായി ഇറങ്ങിവരും
പകുതി മാത്രമായ എന്നെത്തേടി
കണ്ണിലെ ബ്ലാക്ക് ഹോളിലൂടെ
ഉള്ളിലേക്ക്..
Sunday, July 03, 2011
കോളറക്കാലം
വാള്‍മുനയില്‍ തിളങ്ങട്ടെ
വാര്‍ന്നൊഴുകുന്നത് രക്തമല്ലന്ന് പറയാന്‍
ചെറുചെമ്പരത്തിച്ചുവപ്പെങ്കിലും തരണേ.
Saturday, July 02, 2011
11th ഡയമെന്‍ഷന്‍
വിജനവും വന്യവുമായ
ഒരിടത്തില്‍
എത്തിപ്പെടുന്നൊരു കണിക
മൌനമെന്ന പേരില്‍
പൊട്ടിച്ചിതറിയാല്‍,
കണ്ടെത്താനുള്ള
സാദ്ധ്യത
എത്രമാത്രം വേഗത്തില്‍
ചിതറണം
Tuesday, June 21, 2011
Tuesday, June 14, 2011
Thursday, June 02, 2011
തറ പറ
മഴ നനഞ്ഞ് വെള്ളംതെറിപ്പിച്ച്
ഓടിയോടി
ഒന്നാം ക്ലാസിലെ
മണക്കുന്ന ഒന്നാം പാഠത്തിലിരുന്നു
തറയില്‍ പറയില്‍ പനയില്‍..
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.
Wednesday, June 01, 2011
Sunday, May 29, 2011
നിഴലേ
നീളത്തില്‍ ചുരുങ്ങി ഞാന്‍ മാത്രം പറഞ്ഞിരിക്കുന്നു
നിഴലേ, നീയൊരു നിര്‍മ്മിതി മാത്രം
സൂര്യനുറങ്ങുന്ന തണുത്ത രാത്രിയില്‍
ആകാശക്കുന്നിലേയ്ക്ക്
നിലാവെനിക്കൊരു ഒറ്റയടിപ്പാതവെട്ടും
വായില്ലാക്കുന്നിലപ്പോള്‍ ഒരായിരം
വാക്കുകള്‍ മുളപൊട്ടും
തിരിഞ്ഞു നോക്കാതെ പെറുക്കിയെടുക്കട്ടെ
ഒന്ന്, രണ്ട്..
ഞാന്‍ പറഞ്ഞ സ്വപ്നകഥയിലെവിടെയോ
ഇലഞ്ഞികള്‍ പൂക്കുന്നുണ്ടാകും
Saturday, May 21, 2011
മാ
വീര്‍പ്പുമുട്ടി കാറ്റിലൊഴുകി
ഒച്ചയില്ലാത്ത നിമിഷങ്ങളെ
കേള്‍ക്കുന്നില്ലന്ന് മാത്രം
പറയരുത്
Monday, April 04, 2011
Monday, March 21, 2011
Tuesday, February 22, 2011
Tuesday, February 15, 2011
Wednesday, January 12, 2011
രുചി
പറങ്കി മാവ് എല്ലാം വെട്ടി
അച്ഛന്‍ മുഖം വെളുപ്പിച്ചു
റബ്ബറാ ഇനിയുള്ള കാലം,
ഉണ്ണാന്‍ കൈകഴുകുമ്പോള്‍
പറയുന്നെ കേട്ടു
പിറ്റേവര്‍ഷം കണ്ണിമാങ്ങാ
രുചിക്കാന്‍ അയലത്ത് പറമ്പില്‍ കയറി
കൊതി പിടിച്ചിട്ടു നിക്കണ്ടേ.
പിന്നെയതു കുറഞ്ഞു വന്നു
റബ്ബറായി ഒഫിഷ്യല്‍ മരം
വില കയറുമ്പോള്‍
സ്നേഹം കൂടി
അല്ലേലും റബ്ബറും ഒരു മരോല്ലിയോ
ഇപ്പോ
മരക്കവിത എഴുതുന്നതിലാ
രുചി.
----<>----
Monday, December 06, 2010
ഉറഞ്ഞുപോകുന്നേരം
കാറ്റിന്‍റെ പതിഞ്ഞ നിശ്വാസത്തിന്
അടമഴയുടെ കനത്ത നൂലിന്
ആടിയിളകുന്ന ഈ തിരിനാളത്തിന്
നിന്‍റെ ചിരിയിലെ തേങ്ങല്‍
പകര്‍ന്നൊഴിച്ച രാത്രി
തണുത്തുറഞ്ഞ ചുമരും ഞാനും
നിഴല്‍പല്ലിയെ വരച്ചിടുമ്പോള്‍
മുറിഞ്ഞുവീണ മോഹപ്പാളികള്‍
അടുക്കിവെക്കുന്നുണ്ടാകും നീ
മഷിതീര്‍ന്ന് മുഴുമിപ്പിക്കാത്ത വരിയില്‍
ഒരുതുള്ളിയായി പടരുന്നുണ്ട് നാളെ
കയ്യെത്താ മുകളിലേക്കു ഇഴയുന്നുണ്ടൊരു നിഴല്‍
കാലത്തെഴുന്നേല്‍ക്കണം
മുറ്റത്തെ പായല്‍കുഴിയില്‍
ഇന്നു ബാക്കിയാക്കുന്ന ഇത്തിരി മഴയില്‍
ഒരു പുലരി നിനക്കായ് കരുതുന്നു.
Thursday, September 23, 2010
വരക്കപ്പെടാതെ
Monday, September 13, 2010
ബാര്‍ബി കരയാറില്ല
നെഞ്ചോട് ചേര്‍ന്നിരുന്ന്
കളിച്ചും ചിരിച്ചും
ഒരുമിച്ചുറങ്ങിയും
പരസ്പരം
ഉള്ളിലലിഞ്ഞു പോയ
നമ്മളിപ്പോള്‍
ഈ മണ്‍പുതപ്പിനുള്ളില്‍
കണ്ണുപൊത്തി കളിക്കുന്നു.
Sunday, September 12, 2010
Sunday, August 29, 2010
ഏകലവ്യന്‍റെ പെരുവിരല്‍
എന്ന ശിഷ്യന്‍റെ
കൊലവിളിയില്‍
ഒരു പെരുവിരല്‍
നെഞ്ചില്‍ പിടയുന്നു.
--~~~--
ആനുകാലിക കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.
Monday, August 09, 2010
വളപ്പിലെ കുളം
പായല്‍ മൂടി
നിശ്ചലം
ഞാന്‍
അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ
പ്രകമ്പനങ്ങള്‍ക്കു താഴെ
തിരിച്ചെടുക്കാന്‍ പറ്റാത്ത
കല്ലുകളുടെ
ശവപ്പറമ്പ്
Thursday, July 29, 2010
ഒരു ഗള്‍ഫ് നൊസ്റ്റാള്‍ജിയ
മിസ്റ്റര്‍ ഉണ്ണിക്കൊരു
മിസ്സ്ഡ് കോള്‍ മാത്രം
'നെപ്പോളിയന്‍' കുപ്പി
ഉടനെത്തി
ഓണമല്ലിയോ
ഇപ്പോഴേ തുടങ്ങണ്ടേ
രണ്ടെണ്ണം വിട്ടപ്പോള്‍
മിസ്സാകുന്നു
ഓസ്സിയാര്‍ പൈന്‍റിന്
ബീവറേജ് ക്യൂവിലെ
കുത്തിയിരുപ്പ്
Sunday, July 11, 2010
കാറ്റു വരച്ച അപ്പുപ്പന്‍താടി
വരണ്ട വെയില്‍പ്പാടിലെന്നോ പൊട്ടിപ്പുറപ്പെട്ട് ഇല്ലിപ്പടര്‍പ്പുകളില്‍ തങ്ങി ഇളംകാറ്റില്‍ പൊങ്ങി ഇലകൊഴിഞ്ഞ ചില്ലകളിലെവിടെയോ തട്ടി.വേനലിന്‍റെ ഓര്‍മ്മകള്‍ നേര്‍പ്പിച്ച് നേര്‍പ്പിച്ച്, ആയിരം ചിറകുകള്‍ മുളപ്പിച്ചു.
പിന്നെ പറന്ന്, പറന്ന്..
കാറ്റിന്‍റെ നിശ്വാസത്തില്‍ ഒരു താഴ്വാരം താഴ്ന്നിറങ്ങുന്ന സ്വപ്നത്തിലായിരുന്നു ഇടിവെട്ടി മഴപെയ്തത്.
നാശം ഈ അലാറം; ഉറക്കവും പോയി!
ജനല്‍പ്പടിയിലെ ചാറ്റല്‍ മഴയില്‍ ഒരു അപ്പൂപ്പന്‍താടി.
Sunday, July 04, 2010
തനിയെ സംസാരിക്കുന്ന ഉടല്‍
തലയും വാലും
വെട്ടിമാറ്റി
കഴുകി വെടിപ്പാക്കി
പല തുണ്ടങ്ങളായരിഞ്ഞു.
രുചിഭേദത്തിനായി
പച്ചക്കുരുമുളകരച്ചു
പുരട്ടി.
വറവിന് ഇനിയും
ദൂ ര മേ റെ.
ചില വേദനകള്‍
എരിയുന്നതിങ്ങനെയാണ്.
Thursday, June 24, 2010
നനഞ്ഞ വഴിയിലെ കിലുക്കങ്ങള്‍.
വഴുക്കിയൊരു വഴി
ഉറഞ്ഞു കിടന്നു.
ഇരുവശവും
നനുത്ത പച്ച
കടുത്ത പച്ചയായി
തലയാട്ടുമ്പോള്‍
പാതയില്‍ പൊങ്ങിയ ആവി
അന്നത്തെപോലെ തന്നെ.
മുന്നിലെ
കുട ചൂടിയ തിരിഞ്ഞുനോട്ടം കാത്ത്
പിന്നില്‍ ഒരു കടല്‍.
നനഞ്ഞ മണ്ണില്‍
കൊഴിഞ്ഞു വീണ
കൊലുസിന്‍റെ ഇതളില്‍
ഇന്നും
ഒരു ചുംബനം ബാക്കിയാകുന്നു;
അകലെ കോടയില്‍ മുങ്ങി
ഇല്ലാതാകുന്നുണ്ടൊരു മല.
~0O0~
Monday, May 10, 2010
ഒറ്റക്കണ്ണിലെ ത്രി ഡയമെന്‍ഷന്‍
.jpg)
പൊരിച്ച അയലത്തലയിലെ കണ്ണ്
രുചിയുടെ മറ്റൊരു ഭാവം തരുന്നത്,
കാഴ്ച്ചയുടെ അപാരതയിലായിരിക്കാം.
കണ്ണ് തിന്നുന്നവന്‍റെ നോട്ടങ്ങള്‍ക്ക്
മങ്ങലുണ്ടാകുമെന്ന് പറഞ്ഞ
നാണിത്തള്ളയും
ചുണ്ടരിവാളില്‍ കൊത്തി
കുഞ്ഞനുറുമ്പിനെ തിന്നിരുന്നത്
കാഴ്ച്ച മുറുക്കുവാനായിരിക്കണം.
ഇരുട്ടിലും തിളങ്ങിയ നിന്‍റെ കണ്ണില്‍
രുചിയോടെ കത്തി താഴ്ത്തിയപ്പോള്‍
മറയപ്പെടുമെന്നു കരുതിയ കാഴ്ച്ച
കണ്ണിറുക്കികിടന്ന ഒറ്റക്കണ്ണിന്‍റെ നോട്ടത്തിലും
ഒലിച്ചിറങ്ങുന്ന ചില ആര്‍ത്തികള്‍
പാഞ്ഞടുക്കുന്നത് കാഴ്ച്ചയാകുന്നു.
--00--
Wednesday, April 21, 2010
ടോം 'N ജെറി കാണുന്നവര്‍
കളിയിലെപ്പോഴും കാര്യമുണ്ടാകണം
ജെറിയെപ്പോഴും പറയും.
കളികാണുന്നവര്‍ക്ക്
കുറച്ചുചിരിക്കാന്‍
കൊറിച്ചിരിക്കാന്‍,അതുമതി.
കളിയിലെ കളി ഞങ്ങള്‍ക്കല്ലേ അറിയു.
Monday, April 19, 2010
പറന്നുവീണ ഇലയും പരപ്പും ജലചലനം വരക്കുമ്പോള്‍.
കയ്യിലത്രമേല്‍ കുഴിച്ചു
നിറച്ചു വെച്ചൊരാ
നീര്‍ത്തടം
പറയാതെയറിയാതെ
തുളുമ്പിയൊഴുകി.
ആവിയായ് മറഞ്ഞാലും
വീഴല്ലേ നീ..
വീണുടയല്ലേ.
-~~-
Wednesday, April 14, 2010
തുലാസിന്‍റെ മൂന്നു തട്ടുകള്‍
യുദ്ധത്തിന്‍റെ അവസാന യാമത്തില്‍ വിധിനടപ്പാക്കാന്‍ ദൈവം മൂന്നു തട്ടുള്ള തുലാസ് തേടുന്നത് നീതിദേവി ഒളികണ്ണിലൂടെ കണ്ടു. പട്ടാളക്കാരനും ഒളിപ്പോരുകാരനും ഒന്നുമില്ലാത്തവനും ഒരുപോലെ തൂങ്ങുമ്പോള്‍ എവിടെയാണ് ഭാരമെന്ന് രുധിരരുചിയില്‍ കാറ്റ് ചൊടിച്ചു!
The Hurt Locker കാഴ്ച്ച തന്നത്
Thursday, March 25, 2010
തുള്ളികള്‍,പ്രണയത്തുള്ളികള്‍

ഒന്ന്
മഞ്ഞുവീണ കടവിലെ തോണി ഒന്നുലഞ്ഞു,
കാറ്റു വന്നു വിളിക്കുന്നു, യാത്രയുണ്ട്.
രണ്ട്
ഒരു തുള്ളി സൂര്യനെ ഉള്ളിലാക്കി
പുതുപുല്ലിന്‍ തുമ്പിലെ തേന്‍കണം
ചുട്ടു പൊള്ളുന്ന വെയിലില്‍
കുളിരായ് പെയ്തിറങ്ങുന്ന മഴയുടെ
ഇരമ്പല്‍ കേട്ടൊരു കാട്ടുവഴി.
നാല്
ഇടവഴിയില്‍ വീണ മാന്തളിര്‍ തിന്ന്
നിഴലുകള്‍ കെട്ടിപ്പുണരുന്നു.
അഞ്ച്
തിരയണഞ്ഞ തീരത്ത്
മാഞ്ഞുപോയ കാലടികള്‍ തിരയുന്നു വെയില്‍.
ആറ്
ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരുകുമ്പിള്‍ നിലാവുകോരി
വെള്ളിമേഘങ്ങള്‍ യാത്രയാകുന്നു.
--oXo--
eപത്രം പ്രണയമലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.
Thursday, March 18, 2010
..
വറ്റല്‍
ഉള്ളൊതുങ്ങി
തോല്‍ ചുരുക്കി
മുറുകുകയാണ്
വറചട്ടിയില്‍
ഒരു വറ്റല്‍ മുളക്.
--oOo--
ഠേ..,
ഒരു വെടി
പുക, ചിറകടി.
രണ്ടു പക്ഷികളല്ല, എല്ലാം പറന്നു.
വീണത് തോക്കായിരുന്നു!
--oOo--
Monday, March 08, 2010
പ്രൈസ് റ്റാഗ്
12 9" ക്യാന്‍വാസ്,
മങ്ങിയ നിറം,
ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
തുളുമ്പിപ്പോയ നിഴലുകള്‍
ബെഡ് റൂമിലെ
രാത്രി മറവില്‍
തുന്നിയ സ്നേഹം
സഹതാപം,
ഇലഞ്ഞി പൂത്തൊരു നിലാവില്‍
എത്ര കോരിയൊഴിച്ചാലും
പൂര്‍ത്തിയായൊരു ചിത്രം.
നൈസ് വര്‍ക്ക്,
എഴുത്തുപുരയില്‍ പ്രസിദ്ധീകരിച്ചത്
Sunday, February 21, 2010
രണ്ട് പോക്ക്
Sunday, January 31, 2010
Thursday, January 21, 2010
വര്‍ഷം ഒന്നായി പനി വന്നിട്ട് !
Sunday, January 03, 2010
Tuesday, December 29, 2009
Monday, December 07, 2009
വികൃതാക്ഷരങ്ങള്‍

മറുകരകാണാത്ത
ബോധത്തിന്‍റെ
വക്കിലുടെ
വഴുക്കിയൊരു യാത്ര.
പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്,
മഴയില്‍ ചീഞ്ഞ്
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു;
പടിവക്കില്‍
വേലിപ്പുറത്ത്
വഴിവളവില്‍
ഉറങ്ങുന്നു ചിലര്‍.
പൊടിപറത്തിയ
ബസ്സിന്‍റെ തിരക്കിനിടയില്‍
വീര്‍പ്പുമുട്ടിയും
ഞെരിഞ്ഞും അക്ഷരങ്ങള്‍.
നഗര കുപ്പത്തൊട്ടിയില്‍
മൂക്കുപൊത്തി,
രക്ഷക്കായി നിലവിളിച്ചും
കമ്പോളത്തിന്‍റെ
വിലപേശലുകളില്‍
കണ്ണുതള്ളിയും
അലയുന്നുണ്ടവ.
വിരിച്ച കീറത്തുണിയില്‍
ചിതറിവീണ
നാണയത്തുട്ടിനെ
കെട്ടിപ്പിടിച്ചൊരക്ഷരം;
ഇടറോഡിന്‍റെ മൂലയില്‍
വാര്‍ന്ന രക്തത്തിലുമൊന്ന്,
വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്
ചിലതിന്‍റെ ഒലിച്ചു പോക്ക്.
ഉരുക്കു ചക്രം ചതച്ചരച്ച്
വികൃതമാക്കിയ മറ്റൊന്ന്
പാളത്തിലും!
വരണ്ട സൂര്യന്‍
കണ്ണില്‍ കത്തി
ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !
കണ്ണുതുറന്നപ്പോള്‍
കൈ തടഞ്ഞത്
കട്ടില്‍ക്കാലായിരുന്നു.
.......
ഇന്ദ്രപ്രസ്ഥം കവിതയില്‍ പ്രസിദ്ധീകരിച്ചത്
Tuesday, December 01, 2009
നിനക്കറിയില്ല
സുഹൃത്തേ,നിന്നെ നോക്കിയപ്പോള്‍
കുഴപ്പമൊന്നുമില്ലായിരുന്നു.
കണ്ടു കഴിഞ്ഞപ്പോഴാണ്
നിറമുള്ള ഉപമയാല്‍
എയ്തു വീഴ്ത്തിയത്.
എന്തു ചെയ്യാം,
നിന്റെ പേര്
വാക്ക്
വികാരം
എന്തിന്,ചിന്തകള്‍ക്ക് പോലും
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുക
ശീലമായി.
ഇനി രസിക്കാം
പൊട്ടിയൊലിക്കുന്ന
പ്രാണനില്‍
കുത്തിനോവിക്കുമ്പോള്‍
നിന്‍റെയാ പിടച്ചിലുണ്ടല്ലോ
ഹാ..
നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാകും..
ഹേയ്, ഞാനാടൈപ്പല്ല.
---0-0-0-----
Sunday, November 22, 2009
ഡിസംബറിന് പറയാനുള്ളത്..
Wednesday, November 18, 2009
ഒഴുക്ക്

തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.
--~~~--
പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്.
Sunday, November 15, 2009
രണ്ടറ്റവും മുട്ടാത്ത ചില കരച്ചിലുകള്‍

ദേരയിലെ കസിന്റെ ഫ്ലാറ്റിലെത്തിയപ്പോള്‍
അവധിക്കാലം കഴിഞ്ഞ്
കുഞ്ഞുലക്ഷ്മി തിരിച്ചെത്തിയിരുന്നു.
കിറ്റ്കാറ്റ് തുറക്കുന്ന കൊച്ചുസന്തോഷത്തില്‍
നാട്ടു വിശേഷം
'അവിടെല്ലാമിഷ്ടായി...
ന്നാലും ഈ കാക്കകള്‍ രാവിലെ കരയുന്നത്..
..ഉറങ്ങാനും പറ്റൂലാ.'
വര്‍ഷങ്ങള്‍ക്ക് മുന്‍പ്
പ്രവാസത്തിന്റെ ആദ്യ പുലരിയില്‍
താന്‍ കാതോര്‍ത്തതും ഇതിനായിരുന്നു,
നിരാശനായതും.
--@--
Thursday, November 12, 2009
തിരുത്ത്
Tuesday, October 20, 2009
അരാഷ്ടീയക്കാഴ്ച്ച

പച്ചപ്പ്
നഷ്ടമായൊരു
വയലിന്റെ ആത്മാവ്
ഭിത്തിയില്‍
ഫ്രയിമിനുള്ളിലുറങ്ങുന്നു
വേര്‍ചുവട്ടിലെ
മണ്ണൊലിച്ചു പോകുന്നതറിയാതെ
കൊടി തോരണങ്ങള്‍പേറി
വന്‍മരങ്ങള്‍
രക്തം വറ്റിയ പുഴ
നെഞ്ച് പിളര്‍ന്ന്
കിതക്കുമ്പോള്‍,
മക്കളേ
മക്കളേയെന്ന്
കരഞ്ഞലിഞ്ഞില്ലാതാകുന്നു
കിഴക്കന്‍ മലകള്‍
.....
eപത്രം മാഗസിന്‍ മഞ്ഞയില്‍ പ്രസിദ്ധീകരിച്ചത്.
Sunday, October 04, 2009
Sunday, September 27, 2009
ക്രി..ക്രി
പൊട്ടക്കിണറ്റിലെ തവള
പൊട്ടനാണന്നു കരുതരുത്.
സൂക്ഷിക്കുക,
ചിലപ്പോളത്
നമ്മുടെ ഉള്ളില്‍ നിന്നും
പുറത്തു ചാടും.
.......o0o.............
Wednesday, September 16, 2009
സത്യം പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോള്‍
പകലിന്റേയോ മറവില്‍
ജനിച്ചു
കണ്ടിട്ടും
കാണാപ്പുറങ്ങളില്‍
ജീവിച്ചു
കൊണ്ടുപിടിച്ച
കോലാഹലങ്ങള്‍ക്കു നടുവില്‍
ഉറങ്ങി
അവസാനം ഞാന്‍
കൊല ചെയ്യപ്പെട്ടു
ഇപ്പോള്‍
ഈ കുഴിമാടത്തില്‍
അപരനെ നോക്കി
വിറങ്ങലിച്ചു കിടക്കുന്നു.
--
Sunday, September 13, 2009
അണ്‍ടൈറ്റില്‍ഡ്
നിനക്കായ് കരുതിയൊരീമുളം തണ്ടിനെ
മാറോടു ചേര്‍ത്തു ഞാനാശ്വസിച്ചീടവേ
എന്നനുരാഗ വിലോലമീ നാദങ്ങള്‍
എത്ര വിദൂരതരംഗത്തിന്‍ തെന്നലായ്
രാത്രി നിലാവിലെ നേര്‍ത്ത കുളിര്‍കാറ്റില്‍
യാത്രയായ് ഇന്നുമീ കണ്ണുനീരെത്രയോ
ചേര്‍ത്തു പിടിച്ചെന്നെ ആശ്വസിപ്പിച്ചീടാന്‍
ചാരത്തു നിന്‍രാഗ സ്പര്‍ശനിശ്വാസങ്ങള്‍
മാനത്തെ മുകിലിനോടായിപ്പറയും ഞാന്‍
സ്നേഹം നിറഞ്ഞൊഴുകീടുമീ വേദന
അത്രമേലായി കവിഞ്ഞൊരി പ്രേമത്തിന്‍
തപ്ത നിശീഥമനന്തമാമെന്‍ ഗാനം.
----oOo----
Tuesday, September 08, 2009
കൊട്ടേഷന്‍
കൂലിയും നല്കി,
ഉടന്‍ തന്നെ തട്ടുമെന്ന് സംഘം
മുറിയിലെത്തിയപ്പോള്‍
വീണ്ടുമതാ മൂലയിലവന്‍,
ഏകാന്തത !
Friday, August 28, 2009
ഒന്നും മാഞ്ഞുപോകുന്നില്ല.

അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.
പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.
മുറ്റത്തെ ഓണത്തപ്പന്‍
നന്മയുടെ പൊന്‍വെയിലില്‍
കുളിച്ചു നിന്നു;
നനുത്ത സ്മൃതികള്‍
വര്‍ണ്ണപ്പൂക്കളായി ചുറ്റിലും.
ഊഞ്ഞാലിന്റെ ആയത്തില്‍
ചേച്ചിയുടെ ലാളനം
ആടിത്തിമര്‍ത്തപ്പോള്‍,
തൊട്ടത് മാരിവില്ലായിരുന്നു!
ഒരു ജന്മത്തെ
സമൃദ്ധി വിളമ്പി
തൂശ്ശനില
തൊടിയിലുറങ്ങി;
മനസ്സു നിറഞ്ഞ് അമ്മയും.
ഉള്ളില്‍
നിറഞ്ഞുപറന്ന പൂത്തുമ്പികള്‍
ഇടവഴിയിലിറങ്ങി
ഒറ്റക്ക് ഒരു യാത്ര ,
തറവാടിന്റെ മരവിപ്പിലും
ഉറവ വറ്റാത്ത സ്നേഹത്തിലേക്ക്,
അമ്മമ്മയിലേക്ക്.
കയ്യില്‍
കടപ്പാടിന്റെ
കാഴ്ച്ചവസ്തുക്കള്‍ ഞെരിഞ്ഞു;
തന്റേതായി
ഈ ഹൃദയം മാത്രം!
വഴിയിടങ്ങളില്‍
തുള്ളിയുറയുന്ന തുമ്പി;
വഴിയോരങ്ങളില്‍
പൂവറ്റ തുമ്പയും,തെച്ചിയും!
പെണ്ണിലും ആണിലും
നിറഞ്ഞ സന്തോഷം
ഓണക്കളികളില്‍ പരന്നു;
തളിര്‍വെറ്റിലയില്‍
ഗതകാലങ്ങള്‍ ചേര്‍ത്ത്
ചുളുങ്ങിയ മുഖങ്ങള്‍
ചുവപ്പിച്ചു.
ഒറ്റത്തടിപ്പാലത്തില്‍
പാദങ്ങള്‍ തൊട്ടപ്പോള്‍
തോട്ടിലെ പരലുകള്‍
കണ്‍മിഴിച്ചു;
ഒരൊണം കൂടി!
മയക്കത്തിലും
കൊയ്ത പാടങ്ങള്‍
കൊറ്റികള്‍ക്ക് സദ്യയൊരുക്കി
നിവര്‍ന്നു കിടന്നു.
ഉമ്മറത്തെ
ചാരു കസേര,
പാടവക്കില്‍ കണ്ണും നട്ട്
തലമുറകള്‍ക്ക്
സ്നേഹം ചുരത്തി.
ചേര്‍ത്തു പിടിച്ചപ്പോള്‍
നെറ്റിയില്‍ വീണ
തുള്ളികള്‍ പറഞ്ഞു,
വരാന്‍ നീ മാത്രം!
കാലിലുരുമ്മിയ
കുറിഞ്ഞിയുടെ കണ്ണില്‍
ഒരു വര്‍ഷത്തെ
തിരയിളക്കം.
വാടിയ
വെയിലുകള്‍ക്കിപ്പുറം
ഓര്‍മ്മകള്‍ മിന്നിത്തിളങ്ങി,
..ഒന്നും മാഞ്ഞുപോകുന്നില്ല.
--o0o---
ചിത്രം കടപ്പാട് ഇവിടെ
Tuesday, August 18, 2009
ആപേക്ഷികം
Sunday, August 16, 2009
ദള മര്‍മ്മരം

കലാലയത്തിന്റെ
അങ്ങേ തലക്കലാണ്
നിന്റെ നിഴല്‍
ഞാനാദ്യം കണ്ടത്.
കണ്ണിലെ തിളക്കവും
കൊലുസിന്റെ കിലുക്കവും
ദളമര്‍മ്മരമൊരുക്കി.
പിന്നെ നിന്നെ
കാണാന്‍ കഴിഞ്ഞത്
കാണ്‍മാനില്ല
എന്ന പത്ര പരസ്യത്തിലും.
കാരണങ്ങള്‍
ചേരും പടിചേര്‍ത്തപ്പോള്‍
ശിഷ്ടം വന്നത്,
തപ്ത നിശ്വാസങ്ങള്‍ മാത്രം!
അവസാനത്തെ കാഴ്ച്ച
കൂട്ടുകാരന്റെ കണ്ണില്‍ കൂടി,
പൊതിഞ്ഞ പായില്‍
ശേഷിപ്പുകള്‍ ബാക്കിയാക്കി..
അപ്പോഴും
ഓര്‍മ്മയുടെ
ലോഗിന്‍ സ്ക്രീനില്‍
തുരുമ്പിച്ച പാസ്സവേര്‍ഡ്
എന്റര്‍ പ്രസ്സിനായി
കാത്തു കിടക്കുന്നുണ്ടായിരുന്നു.
Tuesday, August 11, 2009
നായാട്ട്
ചാരം മൂടിയവിശപ്പാകാം
കാലത്തിന്റെ
തുറിച്ച രണ്ടു കണ്ണുകള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !
Sunday, August 09, 2009
തണല്‍ തേടുന്ന ശിഖരങ്ങള്‍

തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന്‍ മനമൊന്നുണര്‍ന്നു.
പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!
കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!
തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു
ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!
Tuesday, July 28, 2009
തലകീഴായ് തൂങ്ങിയ തോന്നലുകള്‍

വരിവരിയല്ലാതെ,
ചവിട്ടേറ്റ് ചതഞ്ഞമരുമ്പോഴും,
തന്റെ തോന്നലുകള്‍
മാറി മറിഞ്ഞിരുന്നോ..?
Monday, July 13, 2009
നരകത്തിലെ കോഴി
Sunday, June 28, 2009
അപ്പുറം
Tuesday, June 16, 2009
നിന്നിലെ ഞാന്‍.
ചരിഞ്ഞും കിടന്നും..
ഇല്ല..
പരിചയമൊന്നുമില്ല !
എന്നിലെ ഞാന്‍
ഞാനായ് മറഞ്ഞിരുന്നു...
Monday, May 25, 2009
Thursday, October 16, 2008
പരിണാമം
Monday, September 15, 2008
കുടി തേടുന്നവര്‍.
Sunday, September 14, 2008
Wednesday, September 10, 2008
നോക്കുകുത്തി നോക്കുമ്പോള്‍

പാടമെല്ലാം
പൊന്‍കതിരണിഞ്ഞു
പുതിയൊരു
പൊന്നോണം വരുന്നുണ്ടേ..
കാലമായ് കാക്കുന്നു
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..
പൊട്ടിയ മുഖമുണ്ടേ
കീറിയ വയറുണ്ടേ
നിറവുള്ള മനമുണ്ടേ
ഒരു കാലില്‍ നില്പ്പുണ്ടേ..
പൊന്‍വെയിലു പെയ്യുന്നു
കാര്‍മേഘം പൊടിയുന്നു
മനമാകെ കുളിരുന്നു
പൊന്നോണം വരുന്നുണ്ടേ..
പൂവൊക്കെ കണ്ചിമ്മി
പൂത്തുമ്പി കളിയാടി
മാടത്ത പറന്നെത്തി
പൊന്നോണം വന്നെത്തി
പൂവേ..പൊലി പാടി
പൂക്കളം കൂട്ടാനായ്
കൂട്ടുകാര്‍ കൂട്ടായി
കൂടാനായ് ആശയുണ്ടേ
കൂട്ടാക്കാനാരുമില്ലേ?
കളിയാക്കല്‍ മതിയാക്കി
കൂട്ടാനായ് വന്നുകൂടെ?
നിധികാക്കും ഭൂതമായി
വിധിപോലെയെന്നെന്നും
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..
Wednesday, August 27, 2008
Thursday, July 24, 2008
പൂവും പുമ്പാറ്റേം ശാരുവും
പൂവുകള്‍ തോറും
പാറി നടക്കും
പുത്തന്‍ പൂമ്പാറ്റേ
വര്‍ണ്ണപ്പൊട്ടുകള്‍
എങ്ങിനെ കിട്ടി
നിന്‍ ചിറകില്‍ ?
മറുപൂവില്‍ പോയ്
പറന്നിരുന്നു
പുത്തന്‍ പൂമ്പാറ്റ
ഗര്‍വ്വോടിങ്ങനെ
മൊഴിഞ്ഞു വീണ്ടും
തേനൂറ്റിക്കൊണ്ട്..
'പാരിലെ സുന്ദര
സൃഷ്ടികള്‍ ഞങ്ങള്‍,
അസൂയ വേണ്ടാ ലവലേശം'
ഇതുകേട്ടിട്ട്
ചൊടിച്ചു ചൊല്ലി
തേനൂറും പൂവ്
'കൊതിയേറും മധു,
പിന്നെ വര്‍ണ്ണപ്പൊട്ടുകളും
പറന്നു വന്നു, കള്ളനായി
കവര്‍ന്നെടുത്തു നീ'
കുണുങ്ങിയാടി..
പറന്നടുത്തു
പൂവും പുമ്പാറ്റേം
അടിപിടിയായി
കടിപിടിയായി
അയ്യോ, അയ്യയ്യോ!
Tuesday, June 24, 2008
ഉപേക്ഷിക്കപ്പെട്ടവ
Sunday, May 04, 2008
‘മേരാ ജീവന്‍ ...‘

ഇടുങ്ങിയ തീവണ്ടി മുറിയില്‍
ഇരതേടുന്നു ഒരു കൌമാരം
ഒട്ടിയ വയറിന്‍ രോദനമായി
ചങ്കുപൊട്ടിയവള്‍ പാടുകയാണ്
‘മേരാ ജീവന്‍ കോരാ കാഗസ്..’
വെച്ചു നീട്ടിയ നാണയത്തുട്ടില്‍
വേണ്ടാത്ത നോട്ടമുനയില്‍
ആ ദൈന്യത പാടുകയാണ് .
നീളുന്ന പാളങ്ങള്‍ പോലെ
നീളമേറിയ ദിനരാത്രങ്ങളില്‍,
വറ്റി വരണ്ട സ്വപ്നങ്ങള്‍ കൂട്ടാക്കി
വറ്റാത്ത ജീവനെ പേറാന്‍
പാടി അലയുകയാണവള്‍.
അകലത്തെ തോല്പിച്ച ചക്രങ്ങള്‍,
എവിടെയൊ അലിഞ്ഞ അവളും.
ഒരുനാള്‍ വീണ്ടുമൊരു യാത്രയില്‍
അടുത്തു വന്നു പഴയ ശബ്ദം.
നിറവയറില്‍ വിറങ്ങലിച്ച ശരീരം
എതോ ഗാനം പുലമ്പുന്നു...
വീണ്ടുമൊരു ദൈന്യത പിറക്കുന്നു,
ഓര്‍മ്മയില്‍ ആ വരികള്‍ വിങ്ങുന്നു..
‘മേരാ ജീവന്‍ ...‘
Sunday, April 27, 2008
ഇറ്റു വീണ തുള്ളി.

തിളച്ച ഗിരിശൃംഗത്തില്‍
ഒരു മുള പൊട്ടി തുള്ളിയായ്
ഇറ്റുവീണു പടര്‍ന്നു.
വിട പിതാമഹന്‍,
ഒഴുകട്ടെ ഞാന്‍..
ഇനിയെത്ര ദൂരം !
ഇടുങ്ങിയ ഇടുക്കും
വഴുക്കുന്ന ഒഴുക്കും
കടന്നൊരു
കൈവഴിയില്‍ ലയിച്ചു,
കലങ്ങിമറിയലുകള്‍
കലയായ് വരിച്ചു !
കാഴ്ച്കകളോരോന്നായി
കരയില്‍ മറയുമ്പോള്‍,
അകലെയോ, തേടുമീ
ബ്രഹ്മസാഗരം,അതോ
അറിയാതെ ഒഴുകുന്ന
Monday, April 07, 2008
ഒരുവട്ടം കൂടി..

ചില കാര്യങ്ങള്‍
പുതിയ പുലരിയില്‍
ഇലകള്‍ തുളച്ചു
ഇറങ്ങിവരുന്ന
പൊന്‍ കിരണങ്ങള്‍
നനുത്ത
രാത്രിയില്‍
പാല്‍ വെണ്ണയൊഴുകുന്ന
നിലാവിന്റെ പുഞ്ചിരി
ഉറക്കത്തില്‍
ചിറകുവിരിച്ചു പറന്നു
നടക്കുന്ന സ്വപ്നം !






















